2010, നവംബർ 7, ഞായറാഴ്‌ച

മോക്ഷം

ക്ഷേത്രത്തില്‍ തേവരെ തൊഴുത് സങ്കടം ഉണര്‍ത്തിക്കുമ്പോഴും അയാളുടെ മനസ്സില്‍ ക്ഷേത്രകവാടത്തില്‍ അഴിച്ചുവച്ച ഇന്നലെ വാങ്ങിയ വിലകൂടിയ ചെരുപ്പ് തെളിഞ്ഞു നിന്നു. ഭഗവാനെ എന്റെ ചെരുപ്പ് നഷ്ടപ്പെടല്ലെ. തന്റെ ദുഖ കൂമ്പാരങ്ങളുടെ ഭാണ്ഡക്കെട്ട് ഭഗവാനുമുന്നില്‍ തുറക്കുവാന്‍ വന്നയാളുടെ മനമാകെ തന്റെ വിലകൂടിയ ചെരുപ്പ് വന്നു നിറഞ്ഞു നിന്നു. അങ്ങിനെ ചെരുപ്പിനു വേണ്ടി പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് അവസാനം ചെരുപ്പിന് മോക്ഷം ലഭിച്ചു. അത് ഏതോ ഭാഗ്യവാന്റെ കാലില്‍ കയറി എങ്ങോട്ടോ യാത്രയായി.